പ്രദക്ഷിണ നിയമങ്ങള്‍

sankar-edakkurussi
പ്രദക്ഷിണ നിയമങ്ങള്‍

ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം. കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.

എങ്ങനെയാണ് പ്രദക്ഷിണ സമയത്ത്‌ നടക്കേണ്ടത്‌?

"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം "

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പദുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയത്തില്‍ പറഞ്ഞിട്ടുണ്ട് .

സത്വികാരായ പുജരിമാരാല്‍ തന്ത്ര വിധി പുര്‍വം സംരക്ഷിക്കപെടുന്ന ക്ഷേത്രത്തില്‍ ആ ദേവന്റെ /ദേവിയുടെ മുലമന്ത്ര സ്പന്ദനരൂപിയായ ചൈതന്യംപുറം മതിലോളം വ്യപിച്ച്ചിരിക്കും . തന്ത്ര സാധാനയെക്കുറിച്ചു ഒരറിവും ഇല്ലാത്ത സാധാരണ ഭക്തര്‍ (പുരുഷന്മാര്‍ മേല്‍വസ്ത്രം ഇല്ലാതെയും സ്ത്രീകല് ഇറനോടെയും) ക്ഷേത്രത്തില്‍ കടന്നു ഭക്തി നിര്‍ഭരമായ മനസ്സോടെ ആ ദേവനെ /ദേവിയെ കേന്ദ്ര ബിന്ടുവാക്കി സ്ത്രോത്രങ്ങള്‍ ഉച്ച്ചരിച്ച്ചു ഹൃദയത്തില്‍ ആ രൂപം ധ്യാനിച്ചുകൊണ്ട് മെല്ലെ മെല്ലെ പാദം ഊന്നി ക്ലോക്കുവയിസ്സായി പ്രദക്ഷിണം വയ്ക്കുമ്പോള്‍ മാനസ്സികമായി നേടുന്ന താദാത്മ്യ ഭാവം ആ സാധക ദേഹത്തെ ക്ഷേത്ര ദേഹത്തോട് ട്യുന്‍ ചെയ്യുന്നു (ഇന്നത്തെ ഫിസിക്സ്‌ പറയുന്ന റസനന്‍സ് വൈബ്രേഷന്‍ ) . ക്ഷേത്രമാകുന്ന ശരീരത്തില് മന്ത്ര ചൈതന്യം ശക്തമായി സ്പന്തിക്കുംപോള്‍ ഭക്തി ഭാവത്താല്‍ ദേവിയോട് /ദേവനോട് താദാത്മ്യം പ്രാപിച്ച സാധകന്റെ ദേഹത്തില്‍ ക്ഷേത്ര ശരീരത്തില് സ്പന്ദിക്കുന്ന മന്ത്രങ്ങള്‍ സ്പുരിക്കുവാന്‍ തുടങ്ങും . അല്ലാതെ ഈ സ്പുരണം ലഭിക്കണമെങ്കില്‍ ഉത്തമനായ ഗുരുനാധനില്‍നിന്നു മന്ത്രോപദേശംവാങ്ങി ശാസ്ത്രമനുസരിച്ച്ചു അക്ഷര ലക്ഷ ജപാതി പ്രക്രിയ വര്‍ഷങ്ങളോളം നടത്തിയിരിക്കണം . സഹസ്രാര ചക്രത്തെ പരമശിവ പദമായി സ്ന്കല്‍പിച്ച്ചിരിക്കുന്നതുകൊണ്ടാണ് ശിവക്ഷേത്രങ്ങളില്‍ മാത്രം വ്യത്യസ്തമായ് രീതിയില്‍ പ്രദക്ഷിണം

ക്ഷേത്ര പ്രദക്ഷിണം വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ നടത്തേണ്ടത് ?

ദേവന്റെ വലതു ഭാഗത്തേക്ക് ആദ്യം പോകുന്ന തരത്തിലുള്ള ഒരു വര്‍ത്തുള ചലനമാണ് പ്രദക്ഷിണം. പ്രദക്ഷിണം എന്ന വാക്കിന്റെ ഓരോ അക്ഷരത്തിനും പ്രത്യേകം അര്‍ത്ഥമുണ്ട്.
'പ്ര'  എന്ന ശബ്ദം എല്ലാ ഭാഗത്തേയും ദൂരീകരിച്ച് മനസ്സിന് ശാന്തിയുണ്ടാക്കുന്നു. 
'ദ' മോക്ഷം പ്രദാനം ചെയ്യുന്ന ശബ്ദമാണ് .
'ക്ഷി' എന്ന ശബ്ദം ചെയ്തുപോയ സകല പാപങ്ങളെയും രോഗങ്ങളെയും കഴുകിക്കളയുന്നു.
'ണ' എല്ലാ ഐശ്വര്യങ്ങളെയും പ്രദാനം ചെയ്യുന്ന ശബ്ദമാണ് .

കുളിച്ചു ഭസ്മധാരണം നടത്തി ശുഭ്രവസ്ത്രമോ , വെള്ളത്തില്‍ മുക്കിയെടുത്ത വസ്ത്രമോ ധരിച്ചു അതാതു ദേവന്റെ നാമോച്ചാരണത്തോടെ ക്ഷേത്ര ഗോപുരത്തില്‍ എത്തുന്ന ഭക്തന്‍ ദേവന്റെ പാദമായ ഗോപുരത്തെ വന്ദിച്ച് ഉള്ളില്‍ കടക്കണം. വലിയ ബലിക്കല്ലിന്റെ അടുത്തു എത്തിയ ശേഷം ദേവനെ സ്മരിച്ച് തൊഴുതു ദേവനെ വലത്താക്കിക്കൊണ്ട് നാലമ്പലത്തിനു ചുറ്റുമുള്ള പ്രദക്ഷിണ വഴിയില്‍ കൂടെ പ്രദക്ഷിണം വയ്ക്കണം . ഈ അവസരത്തില്‍ പ്രധാന ദേവന് പുറത്തുകൂടി ചെയ്യുന്ന പ്രദക്ഷിണത്തിന്റെ മൂന്നിരട്ടി ഫലം കിട്ടുന്നതാണ്. ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുകൂടി പ്രദക്ഷിണം വച്ചാല്‍ നാലിരട്ടിയും മൈതാനത്തെ പ്രദക്ഷിണം വച്ചാല്‍ അഞ്ചിരട്ടിയും ഫലം ലഭിക്കുമെന്ന് പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിനു ചുറ്റുമായാല്‍ നൂറിരട്ടിയും ഫലം കിട്ടും. പുറത്തെ പ്രദക്ഷിണം കഴിഞ്ഞ് ബലിക്കല്ലിന്റെ ഇടതുവശത്ത് വന്ന് തോഴുതു വേണം നാലമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുവാന്‍.

പ്രദക്ഷിണത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത നാലംഗങ്ങള്‍ ഉണ്ട്.

1. ഓരോ കാലടി ചേര്‍ത്തുവച്ച് നീളം അളക്കുന്ന മാതിരി നടക്കുക

2. കൈകള്‍ ചലിപ്പിക്കാതെ ഒരു താമരമൊട്ടു പോലെ മാറോട് ചേര്‍ത്തു വച്ചു തൊഴുക

3. വാക്കുകള്‍ കൊണ്ട് ദേവനാമം ഉച്ചരിച്ചുകൊണ്ടിരിക്കുക.

4. ഹൃദയത്തില്‍ ദേവനെ ധ്യാനിക്കുക എന്നിവയാണ്‌ ആ നാലംഗങ്ങള്‍.

പ്രദക്ഷിണ വേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും . നാം ജന്മാന്തരങ്ങളിലായി ചെയ്തു പോന്നിട്ടുള്ള എല്ലാ പാപങ്ങളും പ്രദക്ഷിണത്തിന്റെ ഓരോ കാലടി വയ്ക്കുമ്പോഴും നശിച്ചുകൊണ്ടിരിക്കും. പ്രദക്ഷിണം കഴിഞ്ഞ് നടയില്‍ വന്ന് കൈകള്‍ കൂപ്പി തൊഴണം. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് മുപ്പത് ഡിഗ്രിചരിഞ്ഞു നിന്നാണ് തോഴേണ്ടത്.

ക്ഷേത്ര പ്രദക്ഷിണ കണക്ക്

ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല്‍ മൂന്ന് പ്രദക്ഷിണവും നല്ലതാണ്.
ക്ഷേത്ര ദർശന സമയത്തെ ഒരു പ്രധാന ആചാരമാണ് പ്രദക്ഷിണം.

ഇതിൽ ഗണപതിക്ക് 1 പ്രദക്ഷിണം

ഭദ്രകാളിക്ക് 2 പ്രദക്ഷിണം,

ശിവന് 3 പ്രദക്ഷിണം എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഓവ് മുറിച്ച് കടക്കാതെ പുറകോട്ട് വന്ന് പ്രദക്ഷിണമായി ഓവിന്റെ മറുവശത്ത് വന്ന് വീണ്ടും പ്രദക്ഷിണമായി പ്രദക്ഷിണം ചെയ്താണ് ശിവപ്രദക്ഷിണ രീതി. ശിവചൈതന്യത്തെ മുറിച്ച് കടക്കാൻ പാടില്ല എന്നാണ് ആചാരം. ഈ ആചാരം നിലവിലില്ലാത്ത ശിവക്ഷേത്രങ്ങളും ഉണ്ട്.

മഹാവിഷ്ണു-അവതാര വിഷ്ണു 4 പ്രദക്ഷിണം

ശാസ്താവിനും - അയ്യപ്പനും 5 പ്രദക്ഷിണം,

സുബ്രമണ്യന് (ഷൺമുഖൻ) 6 പ്രദക്ഷിണം,

ദുർഗ്ഗാ ഭഗവതിക്ക് 7 പ്രദക്ഷിണം,

വൃക്ഷരാജന് (അരയാൽ മരം) 7 പ്രദക്ഷിണം,
ആല്‍മരം പ്രദക്ഷിണം വയ്ക്കുമ്ബോള്‍ ചൊല്ലുന്ന മന്ത്രം..

"മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:"

മൂലസ്ഥാനത്തില്‍ (ചുവട്ടില്‍) ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ (മുകളില്‍) ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന് അര്‍ത്ഥം.

നവഗ്രഹത്തിൽ സൂര്യന് ഒന്ന് എന്ന കണക്കിൽ 9 ഗ്രഹങ്ങൾക്കും കൂടി 9 പ്രദക്ഷിണം.

പ്രദക്ഷിണം വെയ്ക്കുമ്ബോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില്‍ തൊടുകയോ തീര്‍ത്ഥം സേവിക്കുകയോ ചെയ്യരുത്.

No comments:

Post a Comment

എഴുതുക എനിക്കായി....