Showing posts with label warnings. Show all posts
Showing posts with label warnings. Show all posts

DON'T USE ROAD SIDE SELLING BUDS

Cotton Ear Buds... (Must read it) Please do not show sympathy to people selling buds on roadside or at Signals..... Just wanted to warn you people not to buy those packs of ear buds you get at the roadside. It's made from cotton that has already been used in hospitals. They take all the dirty, blood and pus filled cotton, wash it, bleach it and use it to make ear buds. So, unless you want
to become the first person in the world to get Herpes Zoster Oticus (a viral infection of the inner, middle, and external ear) of the ear and that too from a cotton bud, DON'T BUY THEM! Please forward to all this may be helpful for someone..... ....... Please forward to all your near and dear
ones....!

SAFE USE MOBILE .KEEP SAFE YOUR EAR'S

Don't put your mobile closer to your ears until the
recipient answers, Because directly after dialing, the  mobile phone would use it's maximum signaling power, 
which is: 2watts = 33dbi. Please Be Careful. Please use left ear while using cell (mobile), because if you use the right one it may affect brain directly. This is a true fact from Apollo medical team.

YOU KNOW THIS .FOR MOBILE USER'S

Dos and Dont's
- Use landlines instead of mobiles wherever possible.
- Don't use a cellphone if the signal is weak-that's when they shoot out more radiation.
- Talk less, text more; invest in a hands-free kit.
- Opt for a low SAR (specific absorption rate) phone and avoid sleeping with it.
- Children below eight should not be allowed to use mobile phones except in emergencies.
- It's difficult, but try not to use a cellphone for more than one-two minutes at a stretch.
- Try to live away from a cell phone tower-ideally more than five km away.
7 Reasons Why You Should Worry
The data is mixed and experts differ. But there's growing concern that the ubiquitous wireless technology has the potential to become the next public health disaster.
Heating trouble
Cellphones generate heat and these radiofrequencies are absorbed mostly by the head and neck. Heavy use increases the risk of raised cellular, tissue as well as body temperature.
Pregnancy and fertility
Pregnant women more likely to have children with problems. Cellphones can affect male fertility, too.
Genetic danger
Cellphone and cellphone tower radiation stress cells, releasing DNA-damaging free radicals and stress proteins that can cause degenerative brain damage like Alzheimer's, Parkinson's or Multiple Sclerosis.
Sleep disorders
May activate brain's stress system; make people more alert, bring down the ability to wind down and reduce sleep.
Children run a greater risk
With their developing nervous system, growing tissues, thinner skulls, children run a greater risk of energy absorption. It can lead to memory loss, inability to learn and behavioural issues.
Long-term effects
Over 10 years of heavy cellphone use can double the risk of brain cancer and up the risk of ear tumours by four times. Long-term use, especially on one ear, may damage tissues in the inner ear and lead to deafness.
Cancer and tumours
Some researchers hold that radiofrequency fields are tumour initiators or they increase the uptake of carcinogens in cells. The World Health Organisation Interphone study in 2008 suggested a connection between long-term use and three types of tumours: glioma, cancer of the parotid (a salivary gland near the ear) and acoustic neuroma (a tumour that occurs where the ear meets the brain).
-- 7 hours of talk time a week and 56 messages on average. That's how badly hooked metro indians are to cellphones.

USE MOBILE PHONE .PLEASE FOLLOW THETIPS

മൊബൈല്‍ഫോണ്‍ ഇന്ന് ഒരാവശ്യമെന്നല്ല, ഒഴിവാക്കാനാവാത്ത ഒന്നായിത്തന്നെ മാറിക്കഴിഞ്ഞു. ഏതു വിദൂരതയിലേക്കു പോകുമ്പോഴും അടുപ്പവും ആശ്വാസവും ആത്മവിശ്വാസവും പകരുന്ന ഒരുപകരണമായി അത് മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഏതൊരുപകരണത്തിന്റെയും കാര്യത്തിലെന്ന പോലെ മൊബൈല്‍ഫോണിന്റെ കാര്യത്തിലും പല തരത്തിലുള്ള ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും കാര്യത്തില്‍. മൊബൈല്‍ഫോണ്‍മൂലമുള്ള സാംസ്‌കാരിക, സാമൂഹിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനമാണ് അതു കൊണ്ടുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും.

മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി വിവിധ രാജ്യങ്ങളിലായി ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവ അനാരോഗ്യകരമാണെന്നും അല്ലെന്നുമൊക്കെ പല നിഗമനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും സമര്‍ഥിക്കാന്‍ വേണ്ട മികച്ച തെളിവുകള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ അവയില്‍നിന്നുള്ള പഠനങ്ങള്‍ ആധികാരികമായി പുറത്തുവന്നിട്ടില്ല. മൊബൈല്‍ഫോണ്‍ ടവറുകള്‍ വീടുകളുടെ മുറ്റത്തും കെട്ടിടങ്ങളുടെ മുകളിലുമൊക്കെ സ്ഥാപിക്കുമ്പോള്‍ അവയില്‍ നിന്നുണ്ടാകാവുന്ന വികിരണങ്ങള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണുണ്ടാക്കുക എന്നതിനെക്കുറിച്ചും ഇപ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പരിധിയിലധികം വികിരണങ്ങളുണ്ടാകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും അതിനാല്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത് അടുത്തിടെയാണല്ലോ! വളരെ ചെറിയ തോതിലുള്ള പ്രസരണങ്ങള്‍ പോലും ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. കെ.ആര്‍. രാമന്‍, രാജേഷ് ചോപ്ര എന്നിവര്‍ നടത്തിയ ഒരു പഠനത്തില്‍ വെളിപ്പെട്ട പല വിവരങ്ങളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

മൊബൈല്‍ ടവറിന്റെ റേഡിയേഷന്‍ 600 മൈക്രോവാട്ട്/മീറ്റര്‍ സ്‌ക്വയറില്‍ കൂടുതലായിരിക്കരുതെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് നോണ്‍ അയഡൈസ്ഡ് റേഡിയേഷന്റെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും 7620 മൈക്രോവാട്ടില്‍ കൂടുതലായിരിക്കാറുണ്ടെന്നതാണ് വസ്തുത. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കവറേജും നല്ല തോതില്‍ സിഗ്‌നല്‍ റിസപ്ഷനും നല്‍കണമെങ്കില്‍ ഇത്തരത്തില്‍ വളരെ കൂടുതല്‍ റേഡിയേഷനുള്ള ടവറുകള്‍ വേണ്ടിവരുമെന്നാണ് മൊബൈല്‍ കമ്പനികള്‍ പറയുന്നത്.

പൊതുജനത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പരിഗണിക്കുന്നതിനേക്കാള്‍, ഉപയോക്താക്കള്‍ക്ക് നല്ല കവറേജ് നല്‍കാനാണ് മൊബൈല്‍ കമ്പനികള്‍ ശ്രദ്ധിക്കുന്നത്. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലയിലേക്ക് റേഡിയേഷന്‍ ഒതുക്കിനിര്‍ത്തണമെങ്കില്‍ മൊബൈല്‍ കമ്പനികള്‍ വളരെയധികം ടവറുകള്‍ സ്ഥാപിക്കേണ്ടി വരും. കൂടുതല്‍ പ്രസരണമുള്ള ഒരു ടവര്‍ സ്ഥാപിച്ച് നാലു ടവറില്‍ നിന്നു ലഭിക്കുന്ന കവറേജ് ഉറപ്പാക്കുമ്പോള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കവറേജ് നല്‍കുകയും സ്വയം കൂടുതല്‍ ലാഭമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അടുത്തിടെ പുറത്തുവന്ന ചില കണക്കുകളനുസരിച്ച് ആറു മുതല്‍ ഒന്‍പതു വയസ്സു വരെയുള്ള കുട്ടികളില്‍ 22 ശതമാനത്തോളം പേരും 10-14 പ്രായത്തിലുള്ളവരില്‍ 60 ശതമാനത്തോളം പേരും 15-18 പ്രായത്തിലുള്ള 84 ശതമാനം പേരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്; സ്വന്തമായി ഫോണ്‍ ഉണ്ടായാലും ഇല്ലെങ്കിലും. മൊബൈല്‍ഫോണുകളും മൊബൈല്‍ ടവറുകളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. ലോകമെമ്പാടും മൊബൈല്‍ഫോണ്‍ ഇത്രകണ്ട് വ്യാപകമായിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയിട്ടേ ഉള്ളൂ എന്നതിനാല്‍ അതുകൊണ്ടുള്ള ദോഷങ്ങള്‍ പുറത്തുവരാന്‍ കാലമാകുന്നതേയുള്ളൂ.

എട്ടോ പത്തോ വര്‍ഷം ഈ റേഡിയേഷനുകള്‍ ഏല്‍ക്കുമ്പോള്‍ ശരീരാവയവങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത് എന്നറിയണമെങ്കില്‍ അത്തരം മാരക റേഡിയേഷനുകള്‍ ഏല്‍ക്കേണ്ടി വന്ന ഒരാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് പരിശോധിക്കുക തന്നെ വേണം. എലികളില്‍ ഇത്തരം റേഡിയേഷനുകള്‍ ഏല്പിച്ചു നടത്തിയ പല പഠനങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ഫോണുകളുടെ ഇലനേക്ട്രാമാഗ്‌നറ്റിക് ഫീല്‍ഡ് മൈക്രോവേവ് പരിധിയിലായിരിക്കണം എന്നാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ റെഗുലേറ്റിങ് ഏജന്‍സികള്‍ നിഷ്‌കര്‍ഷിക്കുന്നത്. മൊബൈല്‍ഫോണിന്റെ ഔട്ട്പുട്ട് 1.6 വാട്ടിലധികമാകരുതെന്നാണ് ഇപ്പോഴുള്ള നിര്‍ദേശം.

തലച്ചോറിലെ ട്യൂമര്‍, തലവേദന, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, വന്ധ്യത, ഇടുപ്പെല്ലിന്റെ തേയ്മാനം തുടങ്ങി ഒട്ടേറെ രോഗങ്ങളിലേക്കു നയിക്കാന്‍ ശേഷിയുള്ളതാണ് ഈ റേഡിയേഷനുകള്‍ എന്നാണ് വലിയൊരു വിഭാഗം ഗവേഷകരും വിശ്വസിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ ചെറിയ കുട്ടികളെയും വരുംതലമുറയെയുമാണ് ഇത്തരം അപകടങ്ങള്‍ കാത്തിരിക്കുന്നത്. അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ മൊബൈല്‍ റേഡിയേഷനുകള്‍ ഒരാശ്വാസ തരംഗമായേക്കാം എന്നും വാര്‍ത്തകളുണ്ട്.

അല്‍ഷൈമേഴ്‌സ് രോഗികള്‍ക്ക് ആശ്വാസം ലഭിക്കണമെങ്കിലും ഈ തരംഗങ്ങള്‍ ശരീരത്തെ കാര്യമായി ബാധിക്കണമല്ലോ! മൊബൈല്‍ഫോണുകളില്‍നിന്നുള്ള തരംഗങ്ങള്‍ തലച്ചോറിലെ നിഷ്‌ക്രിയ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും അത് അല്‍ഷൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍നിന്ന് ആശ്വാസമേകുമെന്നുമാണ് നിഗമനം.

മൊബൈല്‍ഫോണുകള്‍ നല്‍കുന്ന വലിയ സൗകര്യങ്ങളും സേവനവും വിസ്മരിക്കാനോ അവ ഒഴിവാക്കാനോ നമുക്കു സാധ്യമല്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ അത് അനാരോഗ്യകരമായി മാറാതിരിക്കാന്‍ ചില കാര്യങ്ങളിലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് പ്രത്യേകം ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്:

1. അത്യാവശ്യങ്ങള്‍ക്കു മാത്രം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുക
2. കൂടുതല്‍ സമയം സംസാരിക്കണമെന്നുണ്ടെങ്കില്‍ ലാന്‍ഡ് ഫോണ്‍
ഉപയോഗിക്കുക
3. മൊബൈല്‍ഫോണ്‍ ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ പോക്കറ്റില്‍ ഇടുന്നതിനു പകരം ഹാന്‍ഡ് ബാഗിലോ മറ്റോ സൂക്ഷിക്കുക
4. ഗര്‍ഭകാലത്ത് മൊബൈല്‍ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക
5. ദുര്‍ബലമായ സിഗ്‌നല്‍ ഉള്ളിടങ്ങളില്‍നിന്ന് സംസാരിക്കരുത്
6. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ സംസാരം കഴിവതും ഒഴിവാക്കുക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ സിഗ്‌നല്‍ കിട്ടണമെങ്കില്‍ വളരെക്കൂടുതല്‍ റേഡിയേഷന്‍ ആവശ്യമായി വരും
7. ഉറങ്ങുമ്പോള്‍ കിടക്കയുടെയോ തലയിണയുടെയോ അടിയില്‍ മൊബൈല്‍ഫോണ്‍ സൂക്ഷിക്കരുത്. വീട്ടില്‍ അലാം വെക്കാനായി മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
8. കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ മൊബൈല്‍ഫോണ്‍ വെക്കരുത്
9. സ്‌കൂള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കരുത്.

KEEP YOUR SAFTY EVERY TIME

വീട്ടിലെ സുരക്ഷയെപ്പറ്റിയാണ് ഈ ലേഖനം. നിത്യേന നാം കേള്‍ക്കുന്ന ചില വാര്‍ത്തകള്‍ നോക്കാം

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് വീടോടെ കുഴിച്ചുമൂടപ്പെട്ടവര്‍

വീട്ടില്‍ സ്വിച്ചുകളോ മറ്റോ ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് മരിക്കുന്നവര്‍

വീട്ടിലിരിക്കുമ്പോള്‍ ഇടിമിന്നലേറ്റ് മരിക്കുന്നവര്‍

വീട്ടില്‍ വെച്ച് വെള്ളത്തില്‍ മുങ്ങിമരിക്കുന്ന കുട്ടികള്‍

വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ വീണ് മരിക്കുന്നവര്‍

വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ വാഹനം ഇടിച്ചുകയറി മരിക്കുന്നവര്‍

മുകളില്‍ പറഞ്ഞവരെല്ലാം മരിക്കുന്നത് റോഡിലോ, വെള്ളത്തിലോ, തീവണ്ടിയിലോ വെച്ചല്ല. ഇവരാരും മരിക്കുന്നത് ജോലിയ്ക്കിടയിലുമല്ല. ഇവരെല്ലാം സ്വന്തം വീട്ടില്‍ വെച്ചാണ് മരിക്കുന്നത്. ഈ മരണങ്ങളില്‍ മിക്കതും ഒഴിവാക്കാമെന്നതാണ് ദു:ഖകരമായ വസ്തുത. ഇവ ഒഴിവാക്കുക തന്നെ വേണം.

DON'T MOVE SLOWLY DEATH

പുക വലി നിങ്ങളെ മാത്രമല്ല സമൂഹത്തെയും നശിപ്പിക്കുന്നു

BEWARE TOYS(sankar)

അപകടം ഈ കളിപ്പാട്ടങ്ങള്‍!!!
കുട്ടികളെ മാത്രമല്ല രക്ഷിതാക്കളെയും ആകര്‍ഷിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന 'അത്ഭുത കളിപ്പാട്ട'ങ്ങള്‍ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവ വാങ്ങി കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണം. കാരണം ഇവ ചിലപ്പോള്‍ കുട്ടികളുടെ തലച്ചോറിനെ തകര്‍ക്കുന്ന കാഡ്മിയത്തിന്റെ അതിപ്രസരമുള്ളവയാവാം.

ചൈനീസ് കളിപ്പാട്ടങ്ങള്‍ക്കെതിരെ ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതും അതിനെ ചൈന അന്താരാഷ്ട്രവേദികളില്‍ ചോദ്യം ചെയ്യുന്നതും തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ചൈനീസ് കളിപ്പാട്ടങ്ങള്‍ കേരളത്തില്‍ സുലഭമാണ്. ഇവയില്‍ അനുവദനീയമായതിലും പതിന്മടങ്ങ് ഇരട്ടിയിലാണ് ലെഡും കാഡ്മിയവും അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ ബുദ്ധിവികാസത്തെയും തലച്ചോറിന്റെ വളര്‍ച്ചയെയും തടയുന്ന രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്ന ലെഡും കാഡ്മിയവുമടങ്ങുന്ന കളിപ്പാട്ടങ്ങളാണ് ചൈനയില്‍ നിന്നെത്തുന്നത് എന്ന പഠനറിപ്പോര്‍ട്ടാണ് കളിപ്പാട്ടങ്ങള്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

എന്നാല്‍ സംസ്ഥാനത്ത് ഉത്സവപ്പറമ്പുകളിലും, കടകളിലുമൊക്കെ ഇവ സുലഭമായി ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇത്തരം കളിപ്പാട്ടങ്ങള്‍ക്കായുള്ള ഗോഡൗണുകളുള്ളത് എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്.കളിപ്പാട്ടങ്ങളില്‍ മാത്രമല്ല ചൈനയില്‍ നിന്നിറക്കുമതി ചെയ്യുന്ന ആഭരണങ്ങളിലും മാരകമായ വിഷവസ്തുക്കളാണുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ഇത്തരം ആഭരണങ്ങള്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. 'വൈറ്റ് ഗോള്‍ഡ്' എന്ന പേരിലൊക്കെ ധാരാളമായി ലഭിക്കുന്ന വിലകുറഞ്ഞ ആഭരണങ്ങള്‍ വന്‍ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയണ്‍മെന്റിന്റെ പഠനം വ്യക്തമാക്കുന്നത് ചൈനീസ് കളിപ്പാട്ടങ്ങളിലും ആഭരണങ്ങളിലും ആസ്ത്മയും മറ്റു ശ്വാസകോശ രോഗങ്ങളും ലൈംഗികരോഗങ്ങളുമുണ്ടാക്കാന്‍ സാധിക്കുന്ന വിഷാംശമുണ്ടെന്നാണ്.

പ്ലാസ്റ്റിക്കിനെ മാര്‍ദ്ദവമുള്ളതാക്കാന്‍ ഉപയോഗിക്കുന്ന ഫ്ത്തലേറ്റ്‌സ് ചൈനീസ് കളിപ്പാട്ടങ്ങളില്‍ അപകടകരമാംവിധം കൂടുതലാണെന്നാണ് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുള്ളത്. ചെലവു കുറച്ച് വിവിധ ഉല്‍ പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഫ്ത്തലേറ്റ്‌സ് ആണ് ഗുരുതരരോഗങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് സി.എസ്.ഇ ഡയറക്ടര്‍ സുനിതാ നാരായണന്‍ വ്യക്തമാക്കുന്നു.