പ്രവാസികളുടെ അടിയന്തിര ശ്രദ്ധക്ക്

sankar-edakurussi

സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പിട്ടു നല്‍കുന്നവര്‍ ജാഗ്രത പാലിക്കണം.
സിവില്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പില്‍ ഒപ്പിട്ടു കൊടുത്തിന്റെ പേരില്‍ നിരവധി ഇന്ത്യക്കാര്‍ ‍ കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നു. ജോലി ആവശ്യാ ര്‍ത്ഥവും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ ഒപ്പിട്ടു നല്‍കുന്നതുമായ തങ്ങളുടെ സിവില്‍ ഐഡി കോപ്പി നല്‍കിയവര്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്നത് കുറെ നാളുകള്‍ക്ക് ശേഷമാണ്. ഭൂരിഭാഗം പേരും തങ്ങള്‍ അകപ്പെട്ടേക്കാവുന്ന കെണി മനസ്സിലാക്കാതെയാണ് തങ്ങളുടെ സിവില്‍ ഐഡി കോപ്പികള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. പഴയ സിവില്‍ ഐഡി കാര്‍ഡു കോപ്പികളാണ് കുറെ നാളുകള്‍ക്ക് ശേഷം കോടതിയില്‍ കേസുകളായും യാത്ര വിലക്കായും ഇന്ത്യക്കാരുടെ ഉറക്കം കെടുത്തുന്നത്. തങ്ങള്‍ പണം കടം വാങ്ങി തിരിച്ചടക്കതതിനാല്‍ തങ്ങള്‍ക്കെതിരെ കേസ് നില നില്‍ക്കുന്നു എന്ന് തിരിച്ചറിയുന്നത് വളരെ മാസങ്ങള്‍ക്ക് ശേഷമാണ്. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അനുകരിക്കാവുന്ന ഒപ്പുകളാണ് മിക്കവരും ഉപയോഗിക്കുന്നത് എന്നതും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ബിദുനികളാണ് ഇത്തരം തട്ടിപ്പു നടത്തുന്നവരില്‍ പ്രധാനികളെങ്കിലും ഈ വിധം തട്ടിപ്പുകള്‍ തൊഴിലാക്കിയ ഇന്ത്യാക്കാരും നിരവധിയുണ്ട്. ഇത്തരം കെണികളില്‍പ്പെട്ട ആളുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ഭാവിയിലെങ്കിലും രേഖകള്‍ കൈമാറുമ്പോള്‍ വേണ്ടത്ര ജാഗ്രത കാട്ടണമെന്നും ഇങ്ങനെ രേഖകള്‍ കൈമാറേണ്ടി വരുന്ന സാഹചര്യത്തില്‍ നിയമ ഉപദേശം ആവശ്യമുണ്ടെങ്കില്‍ തങ്ങളുടെ ഇന്‍ര്‍ നാഷണല്‍ ഡസ്‌കിന്റെ ഹോട്ട് ലൈനുകളായ 99959334, 55645858 എന്നീ നമ്പറുകളില്‍ വിളിച്ച് ഉപദേശം നേടാവുന്നതാണെന്നും അല്‍-ഖതാമിഅല്‍-ജറൈവി ലോ ഫേമിലെ കുവൈറ്റി അഭിഭാഷകനായ അഡ്വ. സഅദു് അല്‍-ജറൈവി അറിയിച്ചു.

No comments:

Post a Comment

എഴുതുക എനിക്കായി....